Tuesday 8 September 2015

പ്രണയത്തിൻറെ വിധി


ഹൃദയബന്ധങ്ങൾ അതിരുവിട്ടങ്ങനെ
നിനയാതെയിന്നൊരു പ്രണയം ജനിച്ചു..
ഇരുളിൻറെ മറവിൽ, വഴിപിഴച്ചുണ്ടായ
അശുഭമീ ജൻമത്തെയെന്തു ചെയ്യും?

ഇരുചെവിയറിയാതെ, പുലരി വരും മുൻപേ
മറവിയുടെ തീരത്തുപേക്ഷിച്ചാലോ?
തിര വിഴുങ്ങുന്നതും കാത്തു നിന്നെങ്കിലേ,
തിരികെയെത്തില്ലെന്നുറപ്പു കിട്ടൂ..

തരിക പൈതലേ, മാപ്പു നീ താതനെ-
ന്നലറുന്ന മൗനമായ് ചൊല്ലിതു ഞാൻ

അകലെയാഴത്തിൽ നിലയില്ലാതുഴലുമ്പോൾ,
മിഴികളിന്നൊരുതുള്ളി  നനയരുതേ..

കൊടിയ സന്താനദുഃഖം മുഴുവനും
പതിയെ നെടുവീർപ്പിലൊതുക്കിടേണം
ഇനിയൊരിക്കലും അരുതരുതെന്നോർത്ത്,
ശപഥവും ചെയ്ത് മടങ്ങിടേണം..

3 comments:

  1. വളരെ നന്നായിട്ടുണ്ട് വിജി :)

    ReplyDelete
  2. ഇമ്മിണി നല്ലരോണ്ണം

    ReplyDelete