ഹൃദയബന്ധങ്ങൾ അതിരുവിട്ടങ്ങനെ
നിനയാതെയിന്നൊരു പ്രണയം ജനിച്ചു..
ഇരുളിൻറെ മറവിൽ, വഴിപിഴച്ചുണ്ടായ
അശുഭമീ ജൻമത്തെയെന്തു ചെയ്യും?
ഇരുചെവിയറിയാതെ, പുലരി വരും മുൻപേ
മറവിയുടെ തീരത്തുപേക്ഷിച്ചാലോ?
തിര വിഴുങ്ങുന്നതും കാത്തു നിന്നെങ്കിലേ,
തിരികെയെത്തില്ലെന്നുറപ്പു കിട്ടൂ..
തരിക പൈതലേ, മാപ്പു നീ താതനെ-
ന്നലറുന്ന മൗനമായ് ചൊല്ലിതു ഞാൻ
അകലെയാഴത്തിൽ നിലയില്ലാതുഴലുമ്പോൾ,
തരിക പൈതലേ, മാപ്പു നീ താതനെ-
ന്നലറുന്ന മൗനമായ് ചൊല്ലിതു ഞാൻ
അകലെയാഴത്തിൽ നിലയില്ലാതുഴലുമ്പോൾ,
മിഴികളിന്നൊരുതുള്ളി നനയരുതേ..
കൊടിയ സന്താനദുഃഖം മുഴുവനും
പതിയെ നെടുവീർപ്പിലൊതുക്കിടേണം
ഇനിയൊരിക്കലും അരുതരുതെന്നോർത്ത്,
ശപഥവും ചെയ്ത് മടങ്ങിടേണം..
വളരെ നന്നായിട്ടുണ്ട് വിജി :)
ReplyDeleteethenikkishtamyi.......
ReplyDeleteഇമ്മിണി നല്ലരോണ്ണം
ReplyDelete