Monday 14 September 2015

പ്രകൃതിധർമ്മം


പകലും രാത്രിയും ഒരുമിക്കാൻ പോകുന്നെന്ന് എങ്ങനെയോ മണത്തറിഞ്ഞ സൂര്യൻ, ഒരു കുന്നിൻറെ പുറകിൽ പതിയിരുന്നു. പുലരിയിൽ, ആ സദാചാര ഗുണ്ട പുറത്തു വന്ന് കണ്ണുരുട്ടി. ഭയന്നു വിറച്ച രാത്രി, എങ്ങോ ഓടിയകന്നു..

കമിതാക്കൾ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്നെന്ന വാർത്ത, ചന്ദ്രൻറെ  ചെവിയിലെത്തി.  അവൻ, മരങ്ങൾക്കിടയിൽ തക്കം പാർത്ത് ഒളിച്ചിരുന്നു. സന്ധ്യയിൽ, ആ കപട സംസ്കാരവാദി വെളിയിലിറങ്ങി പകലിനെ അടിച്ചോടിച്ചു..

സ്നേഹനിധിയായ ആകാശത്തിന്‌, ഇതൊക്കെ കണ്ട് കരച്ചിൽ വന്നു. കടലിനും മേഘത്തിനും വിപ്ലവരക്തം തിളച്ചു. കടൽ സൂര്യനേയും, മേഘം ചന്ദ്രനേയും വിഴുങ്ങി പ്രതികാരം ചെയ്തു..!

3 comments: